റോക്കറ്റ് വിക്ഷേപണത്തിന്റെ ചെലവ് പത്തില്‍ ഒന്നായി കുറയ്ക്കാന്‍ സഹായിക്കുന്ന പുതിയ റോക്കറ്റ് എന്‍ജിന്‍ ഐ.എസ്.ആര്‍.ഒ വിജയകരമായി പരീക്ഷിച്ചു.
സ്‌ക്രാംജെറ്റ് ( supersonic combusting ramjet) എന്ന് വിളിക്കപ്പെടുന്ന ഈ പുതി റോക്കറ്റ് എന്‍ജിന്‍ ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‍നിന്ന് ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. പരീക്ഷണം വലിയ വിയമായിരുന്നെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കിരണ്‍ കുമാര്‍ പറഞ്ഞു.
മൂവായിരം കിലോഗ്രാം ഭാരമുള്ള അഡ്വാന്‍സ്ഡ് ടെക്‌നോളജി വെഹിക്കിള്‍ റോക്കറ്റാണ് പുതിയ എന്‍ജിനില്‍ പരീക്ഷണ വിക്ഷേപണത്തിനായി ഉപയോഗിച്ചത്. സാധാരണയായി ഇന്ധനവും ജ്വലനസഹായിയും എന്‍ജിനില്‍ നിറച്ചാണ് വിക്ഷേപണത്തിന് തയ്യാറാക്കുക. എന്നാല്‍ അന്തരീക്ഷത്തില്‍നിന്നുള്ള ഓക്‌സിജന്‍ ഉപയോഗിച്ച് ഇന്ധനത്തിന്റെ ജ്വലനം നടത്തുന്ന സാങ്കേതികവിദ്യയാണ് പുതിയ എന്‍ജിനില്‍ ഉപയോഗിച്ചിരിക്കുന്നത്. റോക്കറ്റിന്റെ ആദ്യ 2 സ്റ്റേജുകളിൽ ഓക്സിജൻ അടങ്ങിയ ഇന്ധനം ആവശ്യമില്ല. അതുകൊണ്ട് ' supersonic combusting ramjet 'എൻജിൻ മതിയാവും. അതിനാലാണ് പരമ്പരാഗത രീതി വിട്ട് ഈ രീതിയിൽ ചിന്തിച്ചു തുടങ്ങിയത്.
ഇതുവരെ 4 രാജ്യങ്ങളാണ് സ്‌ക്രാംജെറ്റ് പരീക്ഷണങ്ങൾ ചെയ്തിട്ടുള്ളത്. ഈ സാങ്കേതികവിദ്യ വിജയകരമാക്കിയത് അമേരിക്ക മാത്രം ആയിരുന്നു. ഇപ്പോൾ ഇന്ത്യ ഇക്കാര്യത്തില്‍ രണ്ടാംസ്ഥാനത്തെത്തുകയാണ്. ഓസ്‌ട്രേലിയ, റഷ്യ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഈ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ശ്രമം തുടരുന്നു എങ്കിലും പൂര്‍ണവിജയത്തിലെത്തിയിട്ടില്ല
സ്‌ക്രാംജെറ്റ് ( supersonic combusting ramjet) എന്ന് വിളിക്കപ്പെടുന്ന ഈ പുതി റോക്കറ്റ് എന്‍ജിന്‍ ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‍നിന്ന് ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. പരീക്ഷണം വലിയ വിയമായിരുന്നെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കിരണ്‍ കുമാര്‍ പറഞ്ഞു.
മൂവായിരം കിലോഗ്രാം ഭാരമുള്ള അഡ്വാന്‍സ്ഡ് ടെക്‌നോളജി വെഹിക്കിള്‍ റോക്കറ്റാണ് പുതിയ എന്‍ജിനില്‍ പരീക്ഷണ വിക്ഷേപണത്തിനായി ഉപയോഗിച്ചത്. സാധാരണയായി ഇന്ധനവും ജ്വലനസഹായിയും എന്‍ജിനില്‍ നിറച്ചാണ് വിക്ഷേപണത്തിന് തയ്യാറാക്കുക. എന്നാല്‍ അന്തരീക്ഷത്തില്‍നിന്നുള്ള ഓക്‌സിജന്‍ ഉപയോഗിച്ച് ഇന്ധനത്തിന്റെ ജ്വലനം നടത്തുന്ന സാങ്കേതികവിദ്യയാണ് പുതിയ എന്‍ജിനില്‍ ഉപയോഗിച്ചിരിക്കുന്നത്. റോക്കറ്റിന്റെ ആദ്യ 2 സ്റ്റേജുകളിൽ ഓക്സിജൻ അടങ്ങിയ ഇന്ധനം ആവശ്യമില്ല. അതുകൊണ്ട് ' supersonic combusting ramjet 'എൻജിൻ മതിയാവും. അതിനാലാണ് പരമ്പരാഗത രീതി വിട്ട് ഈ രീതിയിൽ ചിന്തിച്ചു തുടങ്ങിയത്.
ഇതുവരെ 4 രാജ്യങ്ങളാണ് സ്‌ക്രാംജെറ്റ് പരീക്ഷണങ്ങൾ ചെയ്തിട്ടുള്ളത്. ഈ സാങ്കേതികവിദ്യ വിജയകരമാക്കിയത് അമേരിക്ക മാത്രം ആയിരുന്നു. ഇപ്പോൾ ഇന്ത്യ ഇക്കാര്യത്തില്‍ രണ്ടാംസ്ഥാനത്തെത്തുകയാണ്. ഓസ്‌ട്രേലിയ, റഷ്യ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഈ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ശ്രമം തുടരുന്നു എങ്കിലും പൂര്‍ണവിജയത്തിലെത്തിയിട്ടില്ല
No comments:
Post a Comment